Wednesday, March 30, 2011

ഇന്ത്യ കളി ജയിക്കുമോ?


ഇന്ത്യക്ക് ടോസ്. ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ കളി ജയിക്കുമോ?
ജയിച്ചില്ലേല്‍ പിന്നെ ധോണിക്കും കൂട്ടര്‍ക്കും കിടന്നുറങ്ങാന്‍ പറ്റുമോ?
ഉറങ്ങിയില്ലേല്ലേല്‍ ഐ പി എല്‍ കളിയ്ക്കാന്‍ പറ്റുമോ?
കളിയ്ക്കാന്‍ പറ്റിയില്ലേല്‍ ആരാധകര്‍ സമ്മതിക്കുമോ?
ആരാധകര്‍ സമ്മതിചില്ലേല്‍ ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റുമോ?
പറയു.....

ഇന്ത്യ കളി ജയിക്കുമോ?


Tuesday, March 29, 2011

കാറ്റ് വീശുന്ന കരകള്‍

സ്വേച്ചധിപത്യത്തിന്റെ കരങ്ങള്‍ക്ക് എത്ര കാലം ജനങ്ങളെ അടക്കിഭരിക്കാന്‍ കഴിയും? ജനാധിപത്യത്തിന്റെ അവകാശങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക്‌ ഒഴിഞ്ഞു നില്ക്കാന്‍ കഴിയും? ഇതിന്റെ ഉദാഹരണങ്ങളാണ് ടുനിസ്യയും ഈജിപ്തും ചൂണ്ടിക്കാണിക്കുന്നത്. അടുത്തത് ആരെന്ന ചോദ്യം ലോകം ചോദിച്ചു തുടങ്ങിയിരിക്കുന്നു. ലിബിയയുടെ മുഅമ്മാര്‍ ഗദ്ധാഫിക്കാന് സാധ്യത കൂടുതല്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നത്. ബഹ്‌റൈന്‍, ലിബിയ, യെമെന്‍, മൊറോക്കോ, അള്‍ജീരിയ, ജോര്‍ദാന്‍, സൌദി അറേബ്യ, ഉഗാണ്ട, കുവൈറ്റ്‌, ഇറാന്‍, ഇറാഖ്, മൌറിത്താനിയ, സുഡാന്‍, ഒമാന്‍, സിറിയ, ജിബൌടി, സൊമാലിയ...രാജ്യങ്ങളുടെ പട്ടിക നീളുകയാണ്.

സാധ്യത ആര്‍ക്കു തന്നെ ആയാലും വലിയൊരു മാറ്റമാണ് പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളില്‍ കണ്ടുവരുന്നത്‌. വര്‍ഷങ്ങളായി കൈഅടക്കി പിടിച്ചിരുന്ന അധികാരം വിട്ടു കൊടുക്കേണ്ടി വരുന്ന അവസ്ഥ ച്ഫ്ക്ട്ക് രാഷ്ട്രതലവന്മാരിലും ഭീതി ഉണര്‍ത്തി കഴിഞ്ഞു. അതിന്റെ അലയൊലികള്‍ ഇങ്ങു ചൈന വരെ വന്നെത്തി. വാര്‍ത്ത മാധ്യമങ്ങളുടെ നിരോധനം, internet sensorship തുടങ്ങിയവയിലുടെ പ്രക്ഷോഭത്തിന്റെ കൊടും കാറ്റ് തങ്ങളുടെ രാജ്യങ്ങളില്‍ ഏതാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇവര്‍. തൊഴില്‍ ഇല്ലായ്മ, ഭകഷ്യ സാധനങ്ങളുടെ വിലക്കയറ്റം, അഴിമതി, ദരിദ്രമായ ജീവിത നിലവാരം, തുടങ്ങിയവയിലുടെയാണ് ഈ രാജ്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്ഷം ഡിസംബര്‍ 18 നു ആണ് ടുനിസ്യയില്‍ പ്രക്ഷോഭം തുടങ്ങിയത്. മുഹമ്മദ്‌ ബൌഅസിസി എന്നാ തെരുവ് കച്ചവടക്കാരന്റെ ആത്മഹത്യയിലുടെ അതിനു ഊര്‍ജം ലഭിച്ചു. കുടുംബത്തോടൊപ്പം പ്രസിഡന്റ്‌ സൈന്‍ എല്‍ അബ്ദീന്‍ ബിന്‍ അലി രാജ്യം വിട്ടു. തുടര്‍ന്ന് ഈജിപ്ത്. ജനരോഷതിനെതിരെ ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും ഹുസ്നി മുബാരകും പരാജയം സമ്മതിച്ചു. അധികാരം ജനങ്ങള്‍ക്ക്‌ വിട്ടു നല്‍കി. പക്ഷെ രാജ്യം വിട്ടോടിയില്ല.

ഇതേസമയം, പ്രക്ഷോഭകരെ കൂട്ടത്തോടെ വധിക്കാന്‍ ഒരുങ്ങുകയാണ് ഗദ്ദാഫിയും കൂട്ടരും. ടുനിസ്യയിലും ഈജിപ്തിലും എന്ന പോലെ ലിബിയയിലും പ്രക്ഷോഭം പോട്ടിപ്പുരപ്പെട്ടതില്‍ ആരും അത്ഭുതപ്പെടുന്നില്ല ഇങ്ങനെ സംഭവിക്കുമെന്ന് തന്നെ പ്രവചിക്കപെട്ടിരുന്നു. എന്നാല്‍ ലിബിയയില്‍ പ്രകടമാകുന്നത് മറ്റു രണ്ടു രാജ്യങ്ങളിലും കണ്ടിട്ടില്ലാതത്ര രൂക്ഷമായ വിധത്തിലുള്ള രോഷപ്രകടനമാണ്. കേണല്‍ ഗദ്ദാഫി എത്രമാത്രം വേരുക്കപ്പെട്ടവനാണ് എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 



To Read More Visit >
www.manoramaonline.com/advt/specials/Protests-In-Arab-Countries/index.htm